2013 ഏപ്രിൽ 26, വെള്ളിയാഴ്‌ച

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാല്‍ അതിനെ വലിയ ഒരു അപരാധം ആയി കാണാനാവില്ല,ഒരു സംസ്ഥാനത്തെ മന്ത്രി മറ്റൊരു മുഖ്യ മന്ത്രിയെ കാണുന്നു,അത്ര മാത്രം.എന്നാല്‍ അവിടെ നിന്നും വികസനം പഠിക്കാനാണ് എന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല

അതിനേക്കാള്‍ രസം ഷിബുവിനെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്ന പിണറായി വിജയന്‍റെ കാര്യമാണ്,ഹിന്ദു മതത്തിന്‍റെ പേരില്‍ ഭീകരത നടത്തുന്ന മോഡിയെ വിമര്‍ശിക്കുന്ന പിണറായി ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ കുറ്റാരോപിതനായി കഴിയുന്ന മദനിക്ക് ഒപ്പം വേദി പങ്കിടുന്നു,മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നിട്ടാണ് മോഡിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയത്‌

എന്നാല്‍ കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക നവോതനതിന്റെ ശില്‍പ്പി യുഗ പുരുഷനായ ശ്രീനാരായണഗുരുവിന്‍റെ പിന്തലമുറക്കാര്‍ എന്തിറെ പേരിലാണ് ശ്രീ നാരായണ ധര്‍മ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യാന്‍ മോഡിയെ വിളിച്ചറ്റ്‌ എന്ന് എനിക്ക് മനസിലാകുന്നില്ല.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പഠിപ്പിച്ച ഗുരുവിന്‍റെ മണ്ണില്‍ സ്വന്തം മതക്കാര്‍ അല്ലാത്തവരെ കൊന്നൊടുക്കാന്‍ സമ്മതം മൂളിയ ഒരു സ്വെച്ചടിപടിയെ കൊണ്ടുവന്നു ഗുരുവിന്‍റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതാണ് ഏറ്റവും വലിയ ഗുരു നിന്ദ.

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

വിസി നിയമനങ്ങള്‍


പണ്ടൊക്കെ സര്‍വകലാശാലയിലെ വിസി പിവിസി പദവികളില്‍ വളരെ ഉയര്‍ന്ന നിലവാരം ഉള്ള വ്യക്തികള്‍ ആയിരുന്നു വന്നത്.അകാടെമിക്‌ രംഗത്തും പൊതു സമോഹ്ഹതിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍...അവര്‍ പലപ്പോഴും ഭരിക്കുന്ന പാര്‍ടിയുടെ സഹായത്രികാരോ ചിന്ടഗതിക്കാരോ ആയിരിക്കാം.രാഷ്ട്രീയ വിധേയത്വം എന്നതിനെക്കാള്‍ അവരുടെ പ്രഗല്‍ഫ്യം തന്നെയാണ് ഈ പദവിക്ക് അര്‍ഹാര്‍ക്കിയത്


എന്നാല്‍ ഇപ്പോള്‍ യോഗ്യത ഇല്ലെങ്കിലും രാഷ്ട്രീയ വിധേയത്വം മാത്രം മതി എന്നായി.കണ്ണൂര്‍ യൂനിവേര്സിടിയുടെ പുതിയ വിസി കാസര്‍ഗോഡ്‌ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രടറി ആണ് 
രാഷ്ട്ര പിതാവിന്‍റെ പേരിലുള്ള സര്‍വകലാശാല വര്‍ഗീയ കഷികള്‍ക്ക് വീതം വെച്ചു കൊടുക്കുന്ന UDF ഭരണം.മാത്രമല്ല നിയമിതാരകുന്നവര്‍ ഇതിനു വേണ്ട ഒരു യോഗ്യതയും ഇല്ലാത്തവര്‍.



എം.ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറായി ഡോ.ഷീനാ ഷുക്കൂർ ആണ് നിയമിതയകുന്നത്

 ഏക യോഗ്യത കുഞ്ഞലിക്കും മാണിക്കും വേണ്ടപ്പെട്ടവര്‍ എന്നത്.....
ഇനി കേരളയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരിക്കാം..........
എന്തായാലും ഭരണ ഘടന പ്രകാരം ഗവര്‍ണര്‍ നിയമിക്കേണ്ട വിസി സ്ഥാനം പാര്‍ട്ടി വിഹിതം ആണെന്നു വന്നിരിക്കുന്നു.ഇതിനു മുന്‍പും രാഷ്ട്രീയ സ്വാധീനം വിസി നിയമനത്തില്‍ ഉണ്ടായിട്ടുന്ന്ട്,പക്ഷെ നിയമിക്കപ്പെടുന്നവരുടെ കഴിവിനെയും പരിച്ചയതെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.ഉദാഹരണത്തിന് കഴിഞ്ഞ ഇടതു കാലത്ത്‌ നിയമിച്ച രാജന്‍ ഗുരുക്കള്‍,Dr ജയകൃഷ്ണന്‍ മിച്ചെല്‍ തരകന്‍ അതിനു മുന്‍പത്തെ UDF നിയമനങ്ങള്‍ ആയ ജാന്‍സി ജെയിംസ്‌ KS രാധാകൃഷ്ണന്‍ .ഇവരൊക്കെ രാഷ്ട്രീയ പാര്‍ട്ടി നോമിനികള്‍ ആണെന്കിലും ഉയര്‍ന്ന കഴിവുള്ളവര്‍ ആയിരുന്നു.പക്ഷെ ഇപ്പോഴോ calicut universityil ആദ്യം +2 അധ്യാപകനെ വി സി ആക്കാന്‍ നോക്കി ഇപ്പോള്‍ നിയമിച്ച ആള്‍ക്ക് വിഗിലെന്‍സ് കേസ് ഒഴിഞ്ഞു നേരമില്ല MG വിസി നിയമനം കേരള ഹൈ കോടതിയുടെ പരിഗണനയില്‍,അയാള്‍ക്ക് ഒരു കോളേജ് പ്രിന്‍സിപ്പല്‍ ആയുള്ള പരിചയം പോലുമില്ല..ഇത്തരം ആശ്രിത നിയമനങ്ങള്‍ ഇനിയും പ്രതീഷിക്കം
ഷീന ശുക്കൊരിന്റെ യോഗ്യതകള്‍.മുസ്ലിം ലെഗിന്റെ പഞ്ചായത്ത്‌ മെമ്പര്‍ ആയിരുന്നു.ഭര്‍ത്താവു ലീഗ് പ്രവര്‍ത്തകന്‍ ആണ്.പിവിസി ക്ക് കുറഞ്ഞത പത്തു വര്‍ഷത്തെ അധ്യാപക പരിചയം വേണം,അവര്‍ക്ക് അത് കൃത്യം ഉണ്ട് .2003 ആണ് അദ്ധ്യാപിക ആയി ജോലി ആരംഭിച്ചത്‌ (UDF ഭരണ കാലത്ത്‌ കണ്ണൂര്‍ സര്‍വകലാശാലയിലെ ജോലി ലഭിച്ചു) ഭോപാല്‍ ജുഡീഷ്യല്‍ അകാടെമ്യില്‍ അവര്‍ സ്റ്റാഫ്‌ അല്ല deputation വാങ്ങി പോയതാണ് ഈ പറയുന്ന വിദേശ സ്ചോലര്ഷിപ്പും സുധീര്ഖമായ അധ്യാപന പരിചയവും ഉള്ള എത്രയോ അധ്യാപകര്‍ കേരളത്തില്‍ ഉള്ളപ്പോഴാണ് ഈ പ്രഹസനം..





വിസി പിവിസി നിയമനങ്ങളില്‍ രാഷ്ട്രീയം ഇതിനു മുന്പ്ു നോക്കിയിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല.പക്ഷെ ഇത്തവണ ലീഗും മാണി കോണ്ഗ്രനസ്സും സമ്മര്ദാ രാഷ്ട്രീയം ഉപയോഗിച്ച് അനര്ഹാരെ അനവധി പദവികളില്‍ നിയമിച്ചു,നിയമിക്കാന്‍ ശ്രമിച്ചു,എന്നത് വസ്തുത ആണ്.പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ director പോസ്റ്റുകളും ഒരു സമുദായത്തില്‍ മാത്രം ആയതെങ്ങനെ,ഇതിനു മുന്പ്റ ലീഗ് പല തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഇങ്ങനെ ഉണ്ടായിട്ടില്ല


ഞാന്‍ ഒരിക്കലും സമുദായം നോക്കി വിമര്‍ശിക്കുകയല്ല.ഷീന ശുക്കൊര്‍ വന്ന പദവിയിലേക്ക് ആദ്യം പരിഗണിച്ചത്‌ ജി സുകുമാരന്‍ നായരുടെ മകളെ ആണ് അതും പിന്നീട് വിമര്‍ശനം ഭയന്ന് നായര്‍ പിന്മാറി
KM Panicker KKN Kurup,V Iqbal,Rajan Gurukkal,VN Rajasekaharan Pillai KS Radhakrishnan ഇവരൊക്കെ വിസി പദവിയില്‍ എത്തുന്നതിനു മുന്പ്പ തന്നെ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച ആളുകള്‍ ആണ്.അത്തരം പദവിയിലേക്ക് വേണ്ട യോഗ്യത ഇല്ലാത്ത AT George വിസി ആയും കഷ്ടി യോഗ്യത ഉള്ളയാള്‍ പിവിസി ആയും വരുന്നത്.ഇവരുമായി താരതമ്യ പെടുത്തിയാല്‍ എന്ത് യോഗ്യത ആണ് MG വിസി കുള്ളത്.UGC നിഷ്കര്ഷിാച്ച യോഗ്യതകള്‍ ഇല്ല,ഇപ്പോള്‍ അദേഹത്തിന്റെ നിയമനം ഹൈകോടതിയുടെ പരിഗണനയിലാണ്
കേരളത്തില്‍ ഇക്കാലം അത്രയും വിസി പിവിസി പദവിയില്‍ എത്തിയവരും ഈ മൂന്ന് നിയമനങ്ങള്‍ ( MG വിസി പിവിസി കാലിക്കറ്റ്‌ വിസി) ഒന്ന് താരതമ്യം ചെയ്യുക.അതില്‍ ഒരു അനൌചിത്യം ഏതൊരാള്‍ക്കും കാണാം.
അതു പോലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പില്ലേ മേധാവികളുടെ നിയമനം,അതും ഇത്തവണ ലീഗ് വക ആശ്രിത നിയമനം ആയിരുന്നു എന്നത് നഗ്ന സത്യം ആണ്,അതുകൊണ്ടാണല്ലോ വകുപ്പ് മേധാവികളുടെ സമുദായം നോക്കി വിമര്‍ശിക്കേണ്ട ദയനീയ്തയിലേക്ക് കേരളീയ സമൂഹം എത്തപ്പെട്ടത്‌...........................


ഇത്തവണ സര്‍വകലാശാല വിസി പിവിസി നിയമനം ഇത് വരെ ഉള്ളതില്‍ നിന്നും വ്യ്തസ്തമായി നഗ്നമായ രാഷ്ട്രീയ വീതം വെപ്പാക്കി യോഗ്യ്തക്കും അര്ഹാാതാക്കും ഉപരി രാഷ്ട്രീയ താത്പര്യം മാത്രം നോക്കി നിയമിക്കുന്നു.അതിന്റെം ഗുണ ഭോക്താക്കള്‍ അരയാലും ലീഗ്,കേരള കോണ്ഗ്ര്സ്‌. NSS,SNDP Conress എ ഐ ഗ്രൂപുകള്‍ ആരായാലും ശെരിയല്ല.ഇവരെ ഒക്കെ ഇങ്ങനെ നിയമിച്ചു ഒരു സമുദായത്തിനും ഗുണമില്ല.ദളിത്‌ വിഭാഗത്തിന് കൊടുക്കണമെങ്കില്‍ ഇപ്പോള്‍ നിയമിക്കപെട്ട്വരെക്കള്‍ യോഗ്യരായ അനവധി പേര്‍ ആ വിഭാഗത്തിലും ഉണ്ട്.ഈ വീതം വെപ്പിന്റെ ആദ്യ ഗുണഭോക്താക്കള്‍ ലീഗ് മണി കോണ്ഗ്രനസ്സും ആയി പൊയ്,അതു കൊണ്ട് വിമര്‍ശനം ആദ്യം അവര്‍ക്ക് നേരെ നീണ്ടു

2013 മാർച്ച് 15, വെള്ളിയാഴ്‌ച

ഒന്നുമില്ലാത്ത ഒരു ബജറ്റ്...



ഇന്നു KM മാണി അവതരിപ്പിച്ച ബജറ്റ് കാമ്പുള്ള ഒരു പ്രഖ്യാപനവും നടത്തിയില്ല.ഓരോ വകുപ്പുകള്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില ചെറിയ പദ്ധധികള്‍ ചില പൊടികൈകള്‍ അതിനപ്പുറം ഒന്നുമില്ല

വലിയ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല.പിന്നെ പാഴാകും എന്നുറപ്പുള്ള കുറെ വചടോപങ്ങള്‍.ആലപ്പുഴ,കൊല്ലം ബൈപാസ്,ഇത് എത്ര ദശാബ്ദങ്ങളായി കേള്‍ക്കുന്നു.തിരുവനന്തപുരത്ത് വീണ്ടും ഒരു മെഡിക്കല്‍ കോളേജ്,ഉള്ളത് നന്നായി നടത്തുക,മുന്‍ ബജെടില്‍ പ്രഖ്യപിച്ച അഞ്ചു മെഡിക്കല്‍ കോളേജുകള്‍ നടപ്പാക്കുക അതൊക്കെ അല്ലെ ആദ്യം വേണ്ടത്‌










ക്ഷേമ പദ്ധതികള്‍ക്കുള്ള പ്രഖ്യാപനങ്ങളും തീര്‍ത്തും അപര്യാപ്തമാണ്..പെന്‍ഷന്‍ ഉള്ള നാമ മാത്രമായ വര്‍ധനവ്‌ ആരുടെയും ജീവിത സാഹചര്യം വലുതായി ഉയര്‍ത്തില്ല.ക്ഷേമ മേഖലയിലെ പല പൊടികൈ പദ്ധതികളും ഉദ്യോഗസ്ഥര്‍ക്ക്‌ കൈഇട്ടുവാരാനുള്ള വഴി ഒരുക്കും.

കേരളം നേരിടുന്ന അടിയന്തര പ്രശ്നങ്ങളായ ഊര്‍ജ പ്രതിസന്ധി,വിലകയറ്റം എന്നിവ നേരിടാനുള്ള യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല,അകെ ഉള്ളത് KSRTC സാമ്പത്തിക പക്കാജു ആണ്,പക്ഷെ ആ വെള്ളനയുടെ പരിപാലനം എത്രത്തോളം എന്നത് മുന്‍ അനുഭവങ്ങളില്‍ നമുക്ക് സുവ്യക്തമല്ലേ.

പിന്നെ ആശാവഹമായ കാര്യം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ല എന്നത്(മാണി ആണ് അതിനാല്‍ മറുപടി പ്രസംഗം വരെ കാക്കണം) പിന്നെ പഴയ പോലെ അങ്ങ്പാ കോട്ടയം പാല,മലപ്പുറം പ്രസംഗം ആയില്ല

ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവി വികസനത്തിന്‌ ഉതകുന്ന ദീര്‍ഖ വീക്ഷണത്തോടെയുള്ള ഒരു പ്രക്യപനവും പദ്ധതിയും ഇല്ലാത്ത ഒരു വരവ് ചെലവ് പ്രസംഗമായി ബജറ്റ് മാറിപ്പോയി.


അടികുറിപ്പ്-PC ജോര്‍ജിന്റെ നാടായ ഈരടുപെട്ട മുനിസിപലിടി ആയി ഉയര്‍ത്തും.ചീഫ് വിഴുപ്പിനെ പഞ്ചായത്തിനു താങ്ങാന്‍ കഴിയില്ല എന്നത് കൊണ്ടാകാം
 

2013 ജനുവരി 31, വ്യാഴാഴ്‌ച

ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..


ഭരണ കൂട ധര്ഷ്ടിയത്തിന്റെ ആള്‍രൂപം ജയലളിത
തീവ്രവാദികളെ വിമര്‍ശിച്ചാല്‍ അതിനേയും ചോദ്യം ചെയ്യുന്ന കുറെ ഭീകരവാദികള്‍
വോട്ട് ബാങ്ക് നോക്കി സാംസ്‌കാരിക കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ഷന്ദതം ബാഡിച്ച രാഷ്ട്രിയ നേതൃത്തം
സ്വന്തം സിനിമക്ക് വേണ്ടി അല്ലാതെ മറ്റൊരു സിനിമാ തര്തിന്റെയും പ്രയാസങ്ങളില്‍ പങ്കു ചേരാത്ത സ്വാര്‍ത്ഥ മതികളായ അഭിനയ നപുംസകങ്ങള്‍
അവസാന പ്രതീഷ പക്ഷെ കൈവിട്ട നീതി ദേവത ..


ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..

കാലം മാപ്പ് തരില്ല.........

വാല്‍ കഷ്ണം -പിന്നെ അകത്തു ഒന്നും പുറത്തു വേറൊന്നും കാണിച്ചു കൊണ്ട് ചൊറിയാന്‍ വരുന്ന ആഷിക് അബുമാര്‍........

ജി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍

NSS ജനറല്‍സെക്രടറി ജി സുകുമാരന്‍ നായരുടെ  പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിനു മൊത്തത്തില്‍ അപമാനവും കേരളത്തിലെ മത സഹൃദ അന്തരീഷം തകര്‍ക്കുന്നതുമാണ് .വിവര ദോഷത്തിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ തോല്‍പ്പിക്കുന്ന പ്രകടനം ആണ് സുകുമാരന്‍ നായര്‍ നടത്തുന്നത് .രമേശ്‌ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത് പ്രതിഷിട്ടിക്കണം എന്നു പറയുന്നതിലൂടെ ഇദേഹം സത്യം പറഞ്ഞാല്‍ രമേശിനെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് .KSU വിലുദെ കടന്നു വന്നു സംസ്ഥാന ദേശിയ തലങ്ങളില്‍ നിരവധി പദവികളില്‍ രമേശ്‌ എത്തിയത് NSS പിന്തുണ കൊണ്ടൊന്നുമല്ല ,അപ്പോള്‍ അദേഹത്തെ ഇത്തരത്തില്‍ സമുദായ വട്കരിക്കുന്നത് തീര്‍ത്തും അനുചിതമാണ് .ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത രമേശ്‌ ചെന്നിത്തല ഒരു ദയനീയ ചിത്രമായി മാറുന്നു .

മത്രിസഭ പുന സംഘടനയും വകുപ്പ് വിഭജനവും താന്‍ തീരുമാനിക്കും എന്നു പറയുന്ന ഇദേഹത്തിന്റെ ധിക്കരതോട് തന്റ്റെടതോടെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രെസ്സ്കാരന്‍ പോലുമില്ല എന്നതു ഏറെ കഷ്ടം .കേവലം പത്തില്‍ താഴെ മണ്ഡലങ്ങളിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം സ്വാധീനമുള്ള ഉത്തരം താങ്ങി പല്ലികള്‍ക്ക്‌ മുന്‍പില്‍ ഒച്ചനിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസുകാരും കേരള സര്‍ക്കാരും കേരളത്തിനാകെ അപമാനമായി മാറിയിരിക്കുന്നു .മന്നത്ത് പദ്മനാഭന്‍ എന്ന മഹാരാതന്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഇത്തരം വിവര ദോഷം വിളിച്ചു കൂവുമ്പോള്‍ സുകുമാരന്‍ നായര്‍ സ്വയം അല്ല അപമാന്തിനാകുന്നത് കേരളം മൊത്തത്തിലാണ്

ആഷിക് അബുവിന് വിശ്വ രൂപത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത?


ഒരു സാധാരണ പ്രേഷകന്‍ വിമര്‍ശിക്കുന്നതും സിനിമ രംഗത്ത് നില്‍ക്കുന്ന ഒരാള്‍ നടത്തുന്ന വിമര്‍ശനവും തമ്മില്‍ വ്യതാസം ഉണ്ട് എപ്പോഴും .ഹോളിവുഡ്‌ സിനിമകളെ കോപ്പി അടിച്ചു സിനിമ ചെയ്യുന്ന ആഷിക് അബുവിന് വിശ്വ രൂപത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത .പിന്നെ വിമര്‍ശിക്കുമ്പോള്‍ അതിനു തനിക്കുള്ള യോഗ്യത കൂടി ചിന്തിക്കണം .സാധാരണ പ്രേഷകന്‍ ആയല്ല മലയാള സിനിമ സംവിധയകന്‍ എന്റ അഭിപ്രയം ആയെ ആഷിക് അബുവിന്റെ അഭിപ്രായത്തെ എല്ലാരും കാണൂ .അങ്ങനെ നോക്കുമ്പോള്‍ രണ്ടു കാലില്‍ മന്തുല്ലവാന്‍ അത് മൂടി വെച്ച് ഒരു കാലില്‍ മന്തുള്ളവനെ മന്താ മന്താ എന്നുറക്കെ വിളിക്കും പോലെയേ തോന്നു

സാംസ്‌കാരിക തീവ്രവാദികളെ ഒറ്റപ്പെടുത്തുക

സാംസ്‌കാരിക തീവ്രവാദികളെ ഒറ്റപ്പെടുത്തുക

തീവ്രവദ്തിനെതിരെ ഒരു സിനിമ എടുത്താല്‍ അതു മത വിരുദ്ധം എന്നു പറഞ്ഞു തടയാന്‍ ശ്രമിക്കുന ഞാഞ്ഞൂലുകളെ ചവുട്ടി പുറത്താക്കുക .വോട്ട് മാത്രം നോക്കി ഈ സാംസ്‌കാരിക തീവ്രവടത്തോട്‌ പ്രതികരിക്കാത്ത രാഷ്ട്രിയ നപുംസകങ്ങളെ തിരിച്ചറിയുക .ഇതിനോട് പ്രതികര്ക്കാത്ത ഷന്ദതം ബാഡിച്ച സൂപ്പര്‍ സ്റ്റാര്‍കള്‍ ഉള്‍പ്പെട്ട നമ്മുടെ സിനിമ ലോകത്തെ തിരിച്ചറിയുക