2013, ജൂൺ 15, ശനിയാഴ്‌ച

ഗുജറാത്ത്‌ പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍

ഗുജറാത്ത്‌ പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍

ഗുജറാത്ത്‌ പോലീസിന്റെ ക്രുര മുഖം വെളിപ്പെടുത്തിയ സംഭവം ആയിരുന്നു പ്രാണേഷ് കുമാര്‍-ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഇന്ന് ജൂണ്‍ 15 നു ഈ കൊലപാതകത്തിനു ഒന്‍പത് വര്‍ഷം.

മോഡിയെ കൊല്ലാന്‍ വന്ന തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നായിരുന്നു 2004 ല്‍ കൊലനടന്ന സമയം ഗുജറാത്ത്‌ പോലീസ് പറഞ്ഞത്‌.. . .മലയാളിയായ പ്രനെഷ്‌ കുമാര്‍ ഇസ്രത്ത്‌ ജഹങ്ങിര് എന്ന പെണ്‍കുട്ടി എന്നിവരുള്‍പ്പെടെ നാലുപേരെയാണ് അന്ന് വധിചത്

എന്നാല്‍ പിന്നീട് ഇതു വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് തെളിഞ്ഞു മൂന്നു ദിവസം തടവില്‍ വെച്ച് പീഡിപ്പിച്ച ശേഷമാണ് ഈ കൊലപാതകം നടത്തിയത്‌ കു റ്റക്കാരായ IPS ഓഫീസിര്മാര്‍ ഉള്‍പ്പെടെ പിടിയിലാവുകയും ചെയ്തു.പ്രതി ആയ ADGP പി.പി. പാണ്ഡെയെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കാന്‍ CBI കോടതിയില്‍ അപേക്ഷ നല്‍കി.ഇതില്‍ ജയിലില്‍ കഴിയുന്ന IPS ഓഫീസര്‍ വാന്സരക്ക് ഇതിന്‍റെ പേരില്‍ മോഡി സര്‍ക്കാര്‍ സ്ഥാനക്കയറ്റവും പാരിതോഷികവും നല്‍കിയിരുന്നു.ഏറ്റവും ഒടുവില്‍ IB ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിനന്‍റെ പങ്കും പുറത്തു വന്നിരിക്കുന്നു.കൊലപാതകത്തിനു വ്യാജ സന്ദേശം നല്‍കിയത്‌ ഇയാളാണ്.ഇസ്രാതിനെയും പ്രനെഷിനെയും കൊന്ന ശേഷം അവിടെ ഒരു AK 47 തോക്കും പോലീസ് അവിടെ വെച്ചിരുന്നു.

ഏറ്റവും രസകരം കേസ് അതിന്‍റെ അന്ത്യ ഖട്ടത്തില്‍ എത്തിയപ്പോള്‍ ആജ്തക് ഹെഡ്ലൈന്‍സ് ടുഡേ ചാനലുകള്‍ പടച്ചു വിടുന്ന മറ്റൊരു വ്യാജ വാര്‍ത്ത‍ ആണ്.ഇവര്‍ രണ്ടും ലഷ്കര്‍ ഭീകരര്‍ ആണെന്നും മോഡിയെ കൊല്ലനന്‍ വന്നതെന്നുമുള്ള ഗുജറാത്ത്‌ പോലീസിന്റെ പഴയ കഥ വീണ്ടും മിനുക്കി വന്നിരിക്കുന്നു.അതായത്‌ ഈ കൊലപാതകത്തിനു വേണ്ടി വ്യാജ റിപ്പോര്‍ട്ട്‌ പടച്ചു വിട്ട രാജേന്ദ്ര കുമാറിന്‍റെ റിപ്പോര്‍ട്ട്‌ സത്യം ആണെന്ന തരത്തില്‍ മന്‍മോഹന്റെ കാലം കഴിഞ്ഞു മോഡി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയാല്‍ പ്രീതി നേടാനുള്ള ഇന്ത്യടുഡേ ഗ്രൂപ്പിന്റെ വ്രതവ്യായാമം എന്നേ ഇതിനെ പറയാനാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ