2012, ഡിസംബർ 18, ചൊവ്വാഴ്ച

ചങ്ങനാശേരിയില്‍നിന്ന് ഒരു വിമര്‍ശനവും വരുന്നില്ല

കേരള സര്‍ക്കാര്‍ അതിന്‍റെ മോശപെട്ട അവസ്ഥയില്‍ ആയിട്ടും ഇപ്പോള്‍ ചങ്ങനാശേരിയില്‍നിന്ന് ഒരു വിമര്‍ശനവും വരുന്നില്ല

വിസി പ്രൊ വിസി നിയമനം വരുവല്ലേ ചാണ്ടിയെയും രബ്ബിനെയും പിണക്കേണ്ട എന്നു കരുതി കാണും.ജെനറല്‍ സെക്രടരിക്ക് മകളെ വിസി അല്ലെങ്കില്‍ പ്രൊ വിസി എങ്കിലും ആക്കാന്‍ ആഗ്രഹം കാണില്ലേ..................

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഏഷ്യാനെറ്റ്‌ ബെസ്റ്റ്‌ മിനിസ്റെര്‍ ഫൈനല്‍ റൗണ്ടില്‍ ഉള്ളവര്‍



1.കുഞ്ഞാലികുട്ടി-എമെര്‍ജിംഗ് കേരള ഭൂമി കച്ചവടം
2.മാണി-പെന്‍ഷന്‍ പ്രായം കൂട്ടി,എല്ലാ വിധ കൈയേറ്റത്തിനും നിയമ നിര്‍മ്മാണം നടത്താന്‍ റെഡി
3.ഇബ്രാഹിം കുഞ്ഞ്-ലീഗ് ആണ് കേരളം ഭരിക്കുന്ന
ത് എന്നൊരു പ്രസ്താവന ഇദേഹം നടത്തി അന്നാണ് ഇങ്ങനൊരു മന്ത്രി ഉണ്ടെന്നു കേരളം അറിഞ്ഞത്.ഇവിടെ റോഡുകളില്‍ BOT കൊള്ള കൂടിയത് കൊണ്ടാകാം ഇദേഹം ഫൈനലില്‍ എത്തിയത്

4.തിരുവഞ്ചൂര്‍- ടിപി ഷുക്കൂര്‍ വധ കേസ് അനെഷനത്തില്‍ എടുത്ത നിലപാട് അഭിനന്ദനീയം.പക്ഷെ വി എസ്സ് കേസില്‍ഇന്നത്തെ കോടതി പരാമര്‍ശം വലിയ തിരിച്ചടി ആയി.ആഭ്യന്തരതിനു മുന്‍പ് റവന്യൂ വകുപ്പ് ഭരിച്ചപ്പോള്‍ വലിയ നേട്ടം ഒന്നും ഇല്ല.

5.ഗണേശ് കുമാര്‍- വനം കായിക വകുപ്പ് ഭരണം കുഴപ്പമില്ല,പക്ഷെ അഹങ്കാരത്തിനും കുറവില്ല,സിനിമ വകുപ്പില്‍ സ്വജനപക്ഷപാതം ഉണ്ടെന്നുള്ളത് നഗ്ന സത്യം.പിന്നെ അച്ഛനും മകനും കളിയിലുടെ നല്ല വാര്‍ത്ത‍ വിരുന്നും സമ്മാനിക്കുന്നുണ്ട്.മന്ത്രിക്കു നിയമമേ ബാധകം അല്ലെന്നാണ് ഇദേഹത്തിന്റെ പക്ഷം

6.ഷിബു ബേബി ജോണ്‍ ഇങ്ങനെ ഒരു അവാര്‍ഡ്‌ മേടിക്കാന്‍ യോഗ്യന്‍ ഇദേഹം മാത്രമാണ്.തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും നഴ്സിംഗ് സമര കാര്യത്തിലും ക്രിയാത്മകമായ ഇടപെടല്‍






ഏറ്റവും മോശം മന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഉള്ള വോട്ട് അരുന്നേല്‍ ഇതിലും പ്രയാസം ആയേനെ.അബ്ദുറബ്ബ്‌ ആണോ ജയലക്ഷ്മി ആണോ അനൂപ്‌ ജേക്കബ്‌ ആണോ എന്ന കാര്യത്തില്‍

വാല്‍കഷ്ണം-സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ക്ലീന്‍ മുനീര്‍ എന്തായാലും ഫൈനലില്‍ വന്നില്ല
 

2012, ഡിസംബർ 6, വ്യാഴാഴ്‌ച

വി എസ്സ് ഉള്‍പ്പെട്ട ഭൂമി ദാന കേസ്

ഭൂമിദാനം-വിഎസ്സ് സ്വജനപക്ഷപാതം കാണിച്ചു എന്നത് വസ്തുത.അനാവശ്യ ഇടപെടലും ഉദ്യോസ്ഥരെ സമ്മര്‍ദതിലാക്കുകയും ചെയ്തു.

രാഷ്ടിയം-വിഎസ്‌നെ കുടുക്കാന്‍ ഉള്ള ഒരു ആയുധം ആയി UDF ഇതിനെ എടുത്തു എന്നത് സത്യം.അല്ലെങ്കില്‍
 എത്ര മാത്രം അഴിമതി നടക്കുന്നു,വേറെ എത്ര LDF നേതാക്കള്‍ അഴിമതി നടത്തി അതൊന്നും അനേഷിക്കുന്നില്ല.കുഞ്ഞാലിക്കുട്ടിയെ നിരന്തരം വേട്ടയാടുന്ന പിള്ളയെ ജയിലില്‍ കേറ്റിയ അച്യുതാനന്ദനോട് ഒരു പകരം വീട്ടല്‍

കേസിന്‍റെ യുക്തി-വിഎസ്സിനെ കുടുക്കാന്‍ എന്തെ ഇങ്ങനെ ഒരു കേസ് തിരഞ്ഞെടുത്തു എന്നത് കൌതുകം.ഡാറ്റ സെന്റര്‍ റിലയന്‍സിനു കൈമാറിയ പോലുള ദുരൂഹ നടപടികള്‍ നിലനില്‍ക്കുമ്പോള്‍ എന്തെ ഈ കേസ് തിരഞ്ഞെടുത്തത്‌....ഒരു പക്ഷെ വിവാദ ദല്ലാള്‍ നന്ദ കുമാറിനോട് ചില UDF നേതാക്കള്‍ക്ക് ഉള്ള അടുപ്പം ആകാം ഡാറ്റ സെന്ര്‍ കേസ് ഇല്ലാതാക്കുന്നത്

കേസ് അനേഷണം-ഏറെ കൗതുക കരം.ലക്ഷ്യം വിഎസ്സ് മാത്രം എന്ന നിലയില്‍ ഉള്ള പോക്കായിരുന്നു.അവസാനം ഇതില്‍ പങ്കാളികള്‍ അയ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സെക്രടറി,ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കാസറഗോഡ് കളക്ടര്‍ എല്ലാരും ഒഴിവായി.അപ്പോള്‍ ഇതില്‍ ലക്‌ഷ്യം വിഎസ്സ് മാത്രം എന്നു തോന്നി പോകും


CPM സമീപനം-അവര്‍ സ്വന്തം നേതാവ് കേസില്‍ പെട്ടപ്പോള്‍ നല്‍കിയ പിന്തുണ സ്വഗതര്‍ഹം

വിഎസ്സിന്‍റെ സമീപനം-കേസിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ആണെന്ന് പറഞ്ഞു അദേഹം നടത്തുന്ന വിമര്സനത്തില്‍ തെറ്റില്ല.പക്ഷെ ഈ അവസരത്തിലും അദേഹത്തിന് പിന്തുണ നല്‍കുന്ന സ്വന്തം പാര്‍ട്ടിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന ഒഴിവക്കെണ്ടാത്യിരുന്നു.ഇപ്പോള്‍ പാര്‍ട്ടിയില്‍എതിര്‍ പക്ഷത്തുള്ള ഒരാള്‍ ഇത്തരം കേസില്‍ പെട്ടാലുള്ള വിഎസ്സിന്‍റെ സമീപനം ആലോചിച്ചു നോക്കുക

ന്യായമായ കാര്യം-അഴിമതി ചെറുത് ആയാലും വലുത് ആയാലും അഴിമതി തന്നെ.അതു കോടതി വിചാരണ ചെയ്ത് കണ്ടു പിടിക്കണം


സിംഗിള്‍ ബെഞ്ച്‌ വിധി-ചെറിയ ഒരു അസാധാരണത തോന്നുന്നു.ഇതേ കേസിന്‍റെ FIR റദ്ദാക്കാന്‍ വി എസ്സിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ്,മറ്റു പല വിധികളിലും സുപ്രീംകോടതി കേസ് നടപടികളില്‍ ഇടപെടില്ല എന്ന് പറഞ്ഞിട്ടുണ്ട്


സര്‍ക്കാറിന്റെ അപ്പീല്‍-===-----_ അതിവേഗം ബഹുദൂരം ഈ വേഗത സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നെങ്കില്‍ കേരളം എന്നെ രക്ഷപ്പെട്ടേനെ

ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ-അതും അസാധാരണം.സിംഗിള്‍ ബെഞ്ച്‌ വിധി ശെരിയോ തെറ്റോ,പക്ഷെ ഇത്രയും വേഗത്തിലുള്ള സ്റ്റേ ആരും പ്രതീഷിച്ചില്ല,,..






2012, ഡിസംബർ 2, ഞായറാഴ്‌ച

ഗുജറാത്ത്‌ വികസനം -സത്യവും മിഥ്യയും

ഗുജറാത്ത്‌ വികസനം -സത്യവും മിഥ്യയും


നമുക്കു മുന്നിലുള്ള നരേന്ദ്രമോഡിക്ക് ഇരട്ട മുഖമാണ്.ഒരു വശത്ത് ഹിന്ദു വര്‍ഗീയ വാദിയുടെയും മറു വശത്ത് ഏറ്റവും കൂടുതല്‍ വികസനം നടത്തുന്ന മുഖ്യ മന്ത്രിയുടെയും.അനുയായികള്‍ക്ക് ഗുജറാത്തിനുമാപ്പുരം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകേണ്ട ആള്‍ വിമര്‍ശകര്‍ക്ക് ഹിന്ദു വര്‍ഗീയവാദി.ഇതു രണ്ടും എന്നും ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയുന്നു.ഗുജറാത്ത്‌ കലാപത്തിന്‍റെ പേരിലും അദ്ദേഹം മുന്‍പോട്ടു വെക്കുന്ന ഹിന്ദുത്വ അജണ്ടെയുടെയു പേരില്‍ രാജ്യം മുഴുവന്‍ വിമര്‍ശിക്കുമ്പോള്‍ അതിനെ മുതലെടുത്തു ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ തനോടൊപ്പം നിര്‍ത്തി അധികാരം ഉറപ്പിക്കുന്ന ചാണക്യ തന്ത്രം മോഡി പയറ്റുന്നു.തലയില്‍ ശുക്രന്‍ ഉദിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ അല്ലെങ്കില്‍ ഇത്രയും വലിയ കലാപം നടന്നിട്ട് ഒരു മുഖ്യമന്ത്രിക്ക് രാജി വെക്കാതെ നില നില്ക്കാന്‍ കഴിയുമോ,സാക്ഷാല്‍ വജ്പയീ രാജി വെക്കണം എന്നു പറഞ്ഞിട്ടും അതി ജീവിക്കാന്‍ കഴിയുമോ? 

പിന്നെ ഗുജറാത്തില്‍ ആണെങ്കില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ വളരെ ദുര്‍ബലം,സ്വന്തം പാര്‍ട്ടിയില്‍ ആരെങ്കിലും എതിര്‍ത്താല്‍ കയികമയോ,രാഷ്ട്രിയമായോ അതുമല്ലെങ്കില്‍ സിഡി നിര്‍മിച്ചോ അവരെ ഇല്ലാതാക്കും,ഉദ്യോഗസ്ഥര്‍ എതിര്‍കില്ല അവര്‍ക്ക്മുന്‍പില്‍ സഞ്ജീവ്ജ ഭട്ടും ശ്രീകുമാറും ഒരു സാക്ഷ്യ പത്രം പോലെ നില്‍പ്പുണ്ട്.ഗുജറാത്ത് കലാപം അനേഷിച് CBI ജുഡീഷ്യല്‍ കമ്മീഷനുകള്‍ ഒന്നിനും അദ്ദേഹത്തിന്റെ പങ്കു കണ്ടു പിടിക്കാനായില്ല.കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനു വാചകം അടി അല്ലാതെ ഒരു ഫലപ്രദ അനേഷണം നടത്താന്‍ കഴിഞ്ഞില്ല.പിന്നെ ഒടുവില്‍ സുപ്രീംകോടതി സ്പെഷ്യല്‍ ഇന്വെസ്ടിഗറേന്‍ ടീം രൂപികരിച്ചു പക്ഷെ അവരും മോഡി ഭക്തരായി മാറി.ഇനി അമിക്കാസ് കുറി റിപ്പോര്‍ട്ട്‌ ആണ് അവസാന പ്രതീഷ.

ഇന്നു മോഡിയുടെ ഇമേജ് മുഴുവന്‍ വികസന നായകന്‍ എന്ന നിലയിലാണ്.അതില്‍ കുറെ കഴമ്പുണ്ട്.Modi Means Business ഇതാണ് മോഡിക്ക് ടൈം മാഗസിന്‍ നല്‍കിയ വിശേഷണം.വികസന കാര്യത്തില്‍ മോഡി കുറെ കാര്യങ്ങള്‍ ചെയ്തു.വലിയ നിക്ഷേപകരെ ആകര്‍ഷിച്ചു അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ കൊടുത്തു 

അങ്ങനെ വന്‍ വ്യവസായിക വളര്‍ച്ച ഉണ്ടാക്കി,റോഡ്‌,ഊര്‍ജ വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ വികസനങ്ങള്‍ സാധ്യമാക്കി.ഗുജറാത്തിന്റെ അടിസ്ഥാന പരമായുള്ള വികസന സാധ്യത ,വിശാലമായ സമുദ്ര തീരം,ആയിരകണക്കിന് ഹെക്ടര്‍ വരുന്ന തരിശു ഭൂമികള്‍,അടിസ്ഥാന പരമായുള്ള വ്യവസായിക അന്തരീഷം ഇതിനെ എല്ലാം മോഡി സമര്‍ഥമായി വിനിയോഗിച്ചു..
പിന്നെ പ്രൊഫഷണല്‍ മാനേജുമെന്റുകളെ പോലും അമ്പരപ്പിക്കുന്ന മീഡിയ പബ്ലിസിറ്റി,അത് ചെയുന്നതിനെല്ലാം പത്തിരട്ടി ഇമേജ് നേടികൊടുത്തു



പക്ഷെ ഇതിനുമപ്പുറം നമ്മള്‍ കാണാത്ത ഗുജറാത്ത്‌ ഉണ്ട്.അവിടുത്തെ പാവങ്ങളുടെ സ്ഥിതി പരമ ദയനീയമാണ്,കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല്‍പ്പത്തി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.വ്യവസായത്തിന് പച്ച പരവതാനി വിരിച്ചു പുക കുഴലുകള്‍ ഉയര്‍ന്നപ്പോള്‍ കര്‍ഷകരുടെ ജീവിതം വരണ്ടു2008 മുതല്‍ 152 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.സൗരാഷ്ട്ര പോലുള്ള അവികസിത മേഖലകളില്‍ ഒരു വികസനവും ആര്‍ക്കും കാണാനില്ല.കര്‍ഷക ആത്മഹത്യ രേഖപെടുതാതെ കര്‍ഷിക പ്രതിസന്ധി മറച്ചു വെക്കുകയാണ് ഇവിടെ ചെയ്യുന്നത്
വികസനം മാത്രമല്ല ഒരിക്കലും ഭരണത്തിന്‍റെ അളവുകോല്‍.റഷ്യയില്‍ സ്റ്റാലിന്‍റെ ഏകാടിപത്യ ഭരണകാലത്തും ഒത്തിരി വികസനം ഉണ്ടായിദക്ഷിണ കൊറിയ സാമ്പത്തിക ശക്തി ആയി വളര്‍ന്നത് പട്ടാള ഭരണ കാലത്താണ്,സിങ്കപ്പൂര്‍ വളര്‍ന്നതും ഏകാടിപത്യ ഭരണത്തിന്‍ കീഴിലാണ് കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യം ആരെങ്ങേരുന്ന ചൈനയിലും വികസനം ഉണ്ട്.ജനങ്ങളുടെ സംതൃപ്തിയും സ്വാതന്ത്ര്യവും ആണ് നല്ല ഭരണത്തിന്‍റെ അളവുകോല്‍.
പക്ഷെ ദരിദ്രനെ അതി ദരിദ്രനും സമ്പന്നനെ അതി സമ്പന്നനും ആക്കുന്ന ഒരു വികസനം അതാണ് ഇന്നു ഗുജറാത്തില്‍ നടക്കുന്നത്