2012, നവംബർ 15, വ്യാഴാഴ്‌ച

വീതം വെക്കുന്ന ഭരണം

നമ്മുടെ സര്‍ക്കാരില്‍ എല്ലാം വീതം വെപ്പണ്.കോണ്‍ഗ്രസുകാര്‍ക്ക് ഗ്രൂപ്പ്‌ വീതം വെപ്പ് നടത്തി നല്ല പരിചയം ഉള്ളതിനാല്‍ നല്ലപോലെ നടക്കുന്നു.ന്യൂന പക്ഷവും അവര്‍ കൂടുതല്‍ നേടുന്നു എന്ന് പറയുന്ന സമുദായ ആചാര്യന്മാരും എല്ലാം വീതം വെപ്പില്‍ പങ്കാളികള്‍

ആദ്യം മന്ത്രി പദവികള്‍ ഗ്രൂപും മതവും ജാതിയും ഒക്കെ നോക്കി വീതിച്ചു.
പിന്നെ പാര്‍ട്ടികള്‍ അവരുടെ വകുപ്പുകളില്‍ വീതം വെച്ചു.ലീഗ് ആദ്യം തന്നെ പരമ്പരാഗത സ്വത്തായ കാലിക്കറ്റ്‌ യൂനിവേര്‍സിറ്റിയില്‍ പരിപാടി തുടങ്ങി.പ്ലസ്‌ ടു അധ്യാപകനെ വൈസ് ചാന്‍സിലര്‍ ആക്കാന്‍ ശ്രമിച്ചു പൊളിഞ്ഞു.അപ്പോള്‍ ഇ ടി  മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു ഞങ്ങള്‍ പുതിയ ആളെ കണ്ടെത്തും എന്ന്.ഗവര്‍ണര്‍ തീരുമാനിക്കേണ്ട ആളാണ് വിസി,പിന്നെ മന്തിമാരുടെ വകുപ്പ് തങ്ങള്‍ പ്രക്യപിക്കുമ്പോള്‍ ഇടിക്ക് ഇതും ആകാമല്ലോ. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നത് പോലെ മുനീര്‍ ജില്ല ആസൂത്രണ സമിതികളിലെ പ്രതിനിത്യവും റബ് വിദ്യാഭാസ വകുപ്പിലെ എല്ലാ വകുപ്പ് മേധാവി സ്ഥാനങ്ങളും എല്ലാം സ്വന്തം സമുദായത്തിന് മാത്രമായി നല്കി

നിയമ വകുപ്പില്‍ മാണി സാറും പരിപാടികള്‍ ജോരക്കി.ന്യൂനപക്ഷം നേടുന്നത്‌ കൂടി എന്നു തോന്നിയപ്പോള്‍ ഭൂരിപക്ഷ ആചാര്യന്മാര്‍ ഒന്നിച്ചു.ഇപ്പോള്‍ ദേവസം ബോര്‍ഡ്‌ അവര്‍ വീതിച്ചെടുത്തു,അതിനായി നിയമം ഭേദഗതി  ചെയ്തു.വെള്ളപള്ളിയുടെ നോമിനിക്ക് 50 വയസില്ലത്തിനാല്‍ അംഗങ്ങളുടെ പ്രായ പരിധി 45 ആക്കി.വനിതാ പ്രാതിനിത്യം ഉപേഷിച്ചു.കിട്ടിയത് തങ്ങള്‍ക്കയതിനാല്‍ ഭൂരിപക്ഷത്തിനു പരാതി ഇല്ല.ഒത്തിരി കിടിയതിനാല്‍ ന്യൂനപക്ഷവും മിണ്ടിയില്ല.ആരും മിണ്ടാതതിനാല്‍ മാധ്യമങ്ങള്‍ക്കും പ്രശ്നം ഇല്ല.പിണറായി പറഞ്ഞതാണ് ഇതിലെ കറക്റ്റ് കാര്യം മദ്യം വില്‍ക്കുന്നത്‌ ഗുരുദേവ ദര്‍ശനത്തിനു എതിരാണ് പക്ഷെ  വിദേശ മദ്യം വില്‍ക്കരുത്‌ എന്ന് പറഞ്ഞിട്ടില്ല.അതിനാല്‍ വിദേശ മദ്യ കച്ചവടകാരന് ഗുരു അനുയായി ആയി എന്തു സ്ഥാനവും നേടാം

ഇപ്പോള്‍ പുതിയ വീതം വെക്കല്‍ സര്‍വകലാശാലകളാണ്4 വിസി കളും 5 പ്രൊവിസികളും ഒഴിവുകള്‍ ഉണ്ട്.കാലിക്കറ്റ്‌ ലീഗിന് കൊടുത്തു.ഇനി ബാക്കി വീതം വെക്കല്‍ തുടങ്ങണംഎംജി മാണിക്ക് നല്‍കും കേരള NSSന്‌ കണ്ണൂര്‍ SNDP ക്ക് പിന്നെ ഒരു പ്രോ വിസി NSS  ജനറല്‍ സെക്രടറിയുടെ മകള്‍ക്കാണെന്നും കേള്‍ക്കുന്നു.

അടുത്ത മൂന്ന് വര്‍ഷം ഭരിച്ചാല്‍ ഇനിയും എന്തെല്ലാം വീതം വെക്കാന്‍ കിടക്കുന്നു








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ