2012, നവംബർ 14, ബുധനാഴ്‌ച

ആത്മീയ വ്യാപാരം

വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിഹാര്‍ ഗയ സ്വദേശി സത്‌നം സിംഗ് മാന്‍ എന്ന യുവാവിന്റെ ദുരൂഹ മരണത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാന്‍ പോകുന്നു.പ്രതികള്‍ പേരൂര്‍ക്കട മാനസിക രോഗ ആശുപത്രിയിലെ ജീവനക്കാരും അന്തേ വാസികളും.ഏറെ വിചിത്രം അല്ലാതെന്തു പറയാന്‍


ഇതില്‍ പോലീസിനും ജയില്‍ അധികൃതര്‍ക്കും മാനസിക രോഗ ആശുപത്രിയിലെ ജീവനക്കാര്‍ക്

കും ഒപ്പം അമൃതപുരി ആശ്രമത്തിലെ ജീവനക്കാരും അതിലുപരി അമൃതാനന്ദമയിയും കുറ്റക്കാരാണ്.പക്ഷെ നിര്‍ഭാഗ്യ വശാല്‍ നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രിയക്കാരോ ബുദ്ധി ജീവികളോ ക്രിയാത്മകമായി ഇടപെട്ടു കണ്ടില്ല.ചിലര്‍ പേരിനു എന്തോ പ്രതികരണങ്ങള്‍ നടത്തി

ആള്‍ദൈവങ്ങളില്‍ പ്രമുഖയായ അമൃതാനന്ദമയിക്ക് കേരളത്തിന് പുറത്തെന്ന പോലെ വിദേശത്തും നിരവധി ആരാധകവൃന്ദങ്ങളുണ്ട്. ശാന്തിയെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും ആയിരം നാവില്‍ സംസാരിക്കാറുള്ള അവരുടെ മഠത്തില്‍ കയറിയെന്നതിന്റെ പേരില്‍ ഒരു മനോരോഗിക്ക് ജീവഹാനി സംഭവിക്കുന്നുവെന്നത് അത്യന്തം അപലപനീയമാണ്.

ഈ സംഭവം നടന്നപ്പോള്‍ ആശ്രമം ആധികൃതര്‍ പറഞ്ഞത്‌ സത്നം മനോരോഗി അല്ല മന്പൂര്‍വമായ ആക്രമണം ആണെന്ന് സംശയിക്കുന്നു.എല്ലാ രാഷ്ട്രിയ നേതാക്കളും ആശ്വസിപ്പിക്കാന്‍ എത്തി.
പക്ഷെ ആ ചെറുപ്പക്കാരന്‍ മരിച്ചപ്പോള്‍ ആര്‍ക്കും അനക്കമില്ല

തന്‍റെ മുന്‍പില്‍ വെച്ച് ഒരു ചെറുപ്പക്കാരന്‍ മൃഗീയ മര്‍ദനത്തിനു ഇരയകുമ്പോള്‍ നിശബ്ദയായി ഇരിക്കുന്നത് എന്ത് ആത്മീയതയാണ്.
ആശ്രമത്തില്‍ വെച്ച് സത്നം സിംഗിനെ മര്‍ദിച്ചവര്‍ ആരും പ്രതികള്‍ അല്ലെ.അതോ അമൃതാനന്ദ മയി നിയമ വ്യവസ്ഥക്കും അതീതയാണോ?അവരെ ഈ കേസിലെ സാക്ഷി പോലുമാക്കാന്‍ തയ്യാറാകാത്തത് എന്തു കൊണ്ട്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ