2013, മേയ് 28, ചൊവ്വാഴ്ച

കയ്മാന്‍ ദ്വീപ്‌.--- --നികുതി ഇളവിന്റെ സ്വര്‍ഗം


ലോകത്ത്‌ വലിപ്പത്തില്‍ 206 ആം സ്ഥാനം,ജനസംഖ്യ അന്‍പത്തി ആറായിരം,വലിപ്പം 264Sqm (നമ്മുടെ നാട്ടിലെ ഒരു ചെറിയ നഗരത്തിന്‍റെ വലിപ്പം) ഇതാണ് കയ്മാന്‍ ഐലന്‍ഡ എന്ന രാജ്യം.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ഈ രാജ്യത്താണ്.ഇവിടെ രജിസ്റ്റര്‍ ചെയ്ടിടുള്ള കമ്പനികള്‍ ഇവിടുത്തെ ജനസംഘ്യയെക്കാള്‍ കൂടുതലാണ്.ഇവിടുത്തെ ഉദാരമായ നികുതി വ്യവസ്ഥയാണ് ബിസിനസ്‌ ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്

കരിബിയന്‍ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന മൂന്നു ദ്വീപ സമൂഹങ്ങളാണ് കയ്മാന്‍ ഐലന്‍ഡ അറിയപ്പെടുന്നത്.ഗ്രാന്‍ഡ്‌കയ്മാന്‍,കയ്മാന്‍ ബ്രാക്,ലിറ്റില്‍ കയ്മാന്‍ എന്നിവയാണവ.ബ്രിട്ടീഷ്‌ ഓവര്‍സീസ്‌ ട്ടെരിറ്റൊരി ആയിട്ടാണ് ഭരണ ക്രമം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന നിയമ നിര്‍മ്മാണ സഭയും പ്രധാന മന്ത്രിയും ഉണ്ട്.ജോര്‍ജ് ടൌണ്‍ ആണ് തലസ്ഥാനം

ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോര്‍ (ബിസിനസ്‌ ഒരിടത്തും,അതിന്റെ നിയന്ത്രണം മറ്റൊരിടത്തും) ബിസിനെസ് കേന്ദ്രം,ലോകത്തെ ഷെയര്‍ ട്രടിംഗ്ന്‍റെ ആസ്ഥാനം, എന്നൊക്കെ കയ്മാന്‍ ദ്വീപിനെ നമുക്ക് വിശേഷിപ്പിക്കാം.ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ,90000 മുച്ചല്‍ ഫുണ്ടുകള്‍,260 ബാങ്കുകള്‍,രജിസ്റ്റര്‍ ചെയ്ത 80000 കമ്പനികള്‍,അങ്ങനെ ഈ കുഞ്ഞു രാജ്യത്തെ വലിയ സാമ്പത്തിക കാര്യങ്ങള്‍ അനവധിയാണ്.

2009 മുതല്‍ സ്വയം ഭരണം ആണ്.സാമ്പത്തികമായി ഇവിടുത്തെ ജനങ്ങള്‍ ഏറെ മുന്‍പിലാണ്.പ്രതിശീര്‍ഷ വരുമാനം ഏകദേശം 60,000 USD വരും,ലോകത്തിലെ പതിനാലാം സ്ഥാനം.വളരെ പ്രധാനപെട്ട ഒരു ടൂറിസ്റ്റ്‌ സ്പോട്ട് കൂടിയാണ് കയ്മാന്‍ ദ്വീപ്‌.
tax haven അഥവാ ഉദരമായ നികുതി വ്യവസ്ഥ അതാണ് ഇവിടുത്തെ സവിശേഷത.ഇവിടുത്തെ ജനങ്ങള്‍ ടാക്സ് നല്‍കേണ്ടതില്ല,ഒപ്പം ഇവിടെ രജിസ്റ്റര്‍ ചെയ്ത കമ്പനികളും.ചുരുക്കത്തില്‍ പ്രത്യക്ഷ നികുതി ഇല്ല.ഇറക്കുമതി ചെയ്യുന്ന വസ്തുകള്‍ക്കുള്ള പരോക്ഷ നികുതി മാത്രമാണ് ഇവിടുത്തെ ഏക നികുതി.



ഈ കാരണത്താല്‍ ലോകത്തെമ്പാടുമുള്ള എല്ലാ വമ്പന്‍കമ്പനികളും തങ്ങളുടെ ആസ്ഥനമോ അല്ലെങ്കില്‍ ഒരു സബ്സിയഡാറിയോ കയ്മാന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്യുന്നു,അങ്ങനെ സ്വന്തം രാജ്യങ്ങളിലെ നികുതി വ്യവസ്ഥയില്‍ നിന്ന് ഇളവുകള്‍ നേടുന്നു.അമേരിക്കന്‍ നികുതി വരുമാനത്തെ വളരെ ഗണ്യമായി ഇതു ബാടിചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം എത്തുന്നത് ഇവിടെ നിന്നുമാണ്.സത്യത്തില്‍ കള്ള പണത്തിന്റെ സ്വര്‍ഗം എന്നു നമുകീ ദ്വീപിനെ വിശേഷിപ്പിക്കാം.നമുടെ നാട്ടില്‍ ഇപ്പോഴും വിവാദമായി നില്‍ക്കുന്ന വോഡഫോണ്‍ നികുതി കേസിന്റെയും പ്രഭവം കയ്മാന്‍ ദ്വീപ്‌ തന്നെ
അന്താരഷ്ട്ര സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ കയ്മാന്‍ ഭരണകൂടം തങ്ങളുടെ രാജ്യത്ത്‌ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിവരങ്ങള്‍ അവരുടെ മാതൃ രാജ്യങ്ങള്‍ക്ക് കൈമാറാന്‍ തയാറായിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ